Sunday, February 4, 2018

നിറങ്ങളറിയാതോടുങ്ങുന്ന ജന്മങ്ങൾ

"ആകാശത്തിന്റെ നിറം നീലയല്ല.
കറുപ്പിനും വെളുപ്പിനുമിടയിലുള്ള ചാര നിറമാണ്. 
നിന്റെ കണ്ണുകൾക്കും അതെ നിറമാണ് " അനിരുദ്ധൻ അവളുടെ കണ്ണുകളിലേക്കു ദീർഘനേരം നോക്കികൊണ്ട്‌ ചെവിയിൽ  മെല്ലെ പറഞ്ഞു. സ്വന്തം നഗ്നത മറക്കാൻ പുതപ്പ് കഴുത്തറ്റം വലിച്ചു മറച്ചുകൊണ്ട് അവൾ അനിരുദ്ധനോട് ചോദിച്ചു
"നിറങ്ങളോരോന്നും തിരിച്ചറിവാണ്.
ഒന്നിൽ നിന്നും മറ്റൊന്നിനെ വേർതിരിക്കുന്നതെന്തോ അല്ലെങ്കിൽ എന്നിൽ നിന്നും നിന്നിലേക്കുള്ള ദൂരം എത്രയാണോ അതിൽ  നിന്നാണാ  തിരിച്ചറിവുണ്ടാകുന്നത്.
നിറങ്ങളോരോന്നും തിരിച്ചറിവാണ്
നിനക്കതറിയില്ല
നിനക്കെന്നെയറിയില്ല
നിനക്ക് നിന്നെ പോലുമറിയില്ല പിന്നെയല്ലേ നിറങ്ങൾ "
അവളുടെ ശബ്ദത്തിൽ ഒരു പുച്ഛരസമുണ്ടായിരുന്നു
അനിരുദ്ധൻ നിശബ്ദനായി തുറന്നിട്ട ജനാലക്കപ്പുറത്തെ രാവിന്റെ നിറങ്ങളിലേക്കു മുഖം തിരിച്ചു കിടന്നു
ജനാലക്കപ്പുറത്ത് ഇരുളിന്റെ മറവിൽ  എണ്ണിയാലൊടുങ്ങാത്ത വാതിലുകൾക്കുപിറകിൽ പുരുഷന്മാരും സ്ത്രീകളും നിറങ്ങളറിയാതെ തിരിച്ചറിവറിയാതെ   അനിരുദ്ധന്മാരും വെറും അവളുമാരുമായി വീണ്ടും വീണ്ടും ജനിച്ചുകൊണ്ടെയിരുന്നു.
ചുകന്ന ചന്ദ്രനെയും
പച്ച നിലാവിനെയും
നീല മരങ്ങളെയും
വെളുത്ത നിഴലുകളെയും
കറുത്ത വെളിച്ചത്തെയും അവരൊരിക്കലും കണ്ടില്ല

No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...