Sunday, February 4, 2018

സൗന്ദര്യ ശാസ്ത്രം

പാതി മറഞ്ഞും മുറിഞ്ഞും വീഴുന്ന നിഴലുകൾക്കിടയിലൂടെ നീണ്ടുപോകുന്ന ഒരു  ഇടവഴിക്കപ്പുറത്താണ് ഹനുമാൻ മാഷിന്റെ വീട്. തലയിലും മുഖത്തും രോമമില്ലാതെ ഉയരം കുറഞ്ഞു കണ്ടാൽ രൂപഭംഗിയില്ലാത്ത മാഷിന് നാട്ടുകാരിട്ടുകൊടുത്ത പേരാണ്  ഹനുമാൻ മാഷ്. സ്കൂളിൽ എല്ലാവര്ക്കും പേടിസ്വപ്നമായ ചൂരൽ കൈയ്യിൽ പിടിച്ചു നടക്കുന്ന മാഷ്  പക്ഷെ വീട്ടിൽ ഭാര്യയുടെ മുന്നിൽ പൂച്ച കുട്ടിയാണെന്നായിരുന്നു നാട്ടിലെല്ലാവരിലും പാട്ട്.  മാഷിന്റെ വീടിനു മുന്നിലൂടെ കടന്നു പോകുമ്ബോൾ പാലപ്പോഴും തുണിയലക്കുന്നതും പാത്രം കഴുകുന്നതും വീടടിച്ചു വരുന്നതും കണ്ടിട്ടുണ്ട്.  പലരും പറഞ്ഞു കേട്ടിട്ടുണ്ട് കണക്കിൽ അഗ്രഗണ്യനായ മാഷിന് ജീവിതത്തിൽ കണക്കുകൾ തെറ്റിപോയെന്ന് .  സുന്ദരിയായ ഭാര്യയെ ഭയന്ന പാവം വിരൂപനായ മാഷ്‌  എന്നാണു ആ കഥകൾ കേൾക്കുമ്പോളൊക്കെ തോന്നിയിരുന്നത്.  ശരീരസൗന്ദര്യത്തിന്റെ അധികാര രാഷ്ട്രീയം ആദ്യമായി തിരിച്ചറിഞ്ഞു തുടങ്ങിയതങ്ങിനെയാണ്. ചന്ദന നിറമുള്ള വസ്ത്രങ്ങളിൽ മലയാള തനിമ തേടുന്ന മലയാളിയും,  ചന്ദന നിറമുള്ള നായികമാരെ തിരയുന്ന കറുത്ത നായകന്മാർ മാത്രമുള്ള തമിഴനെയും കർണാടകക്കാരനെയും ഗോതംബ നിറത്തിനപ്പുറത്തെല്ലാവരും  മദ്രാസിയാകുന്ന ഉത്തരേന്ത്യൻ മാജിക്കും തിരിച്ചറിയാൻ അതിനു ശേഷം വലിയ ബുദ്ടിമുട്ടുണ്ടായിരുന്നില്ല. അല്ലെങ്കിലും നിറം കേട്ട മനസ്സുകൾക്കിടയിൽ പതിഞ്ഞ നിറങ്ങൾ പരിഷ്കാരമാണല്ലോ!

മുന്നിലെ വെളുത്ത ക്യാൻവാസിൽ ആദ്യത്തെ കറുത്ത വരയിട്ടു. അതിനു മുകളിൽ മറ്റൊന്ന്. പിന്നെ അതിൽ നിന്നും മറ്റൊന്ന്. കറുത്ത വരകൾ മുറുകിത്തുടങ്ങി.  ഒരു തരം  വെറുപ്പോടെ അവജ്ഞയോടെ വെളുത്ത ക്യാൻവാസ്‌  മുഴുവനും കറുത്ത വരകൾകൊണ്ട് കുത്തി വരച്ചിട്ടു.
പതിയെ പതിയെ ക്യാൻവാസ്‌  മൂഴുവനും കറുത്ത നിറം കൊണ്ട് മൂടി.
വെളുത്ത ക്യാൻവാസിപ്പോൾ കറുത്ത ക്യാൻവാസ്സാണ്‌ .
കറുപ്പിലെങ്ങും വെളുപ്പില്ല.
പക്ഷെ ഒരു തിരിച്ചറിവിന്റെ വേദന ഉദയംകൊണ്ടതപ്പോഴാണ്
മാർക്കറ്റിലപ്പോഴും വെളുത്ത ക്യാൻവാസ്സുകൾ മാത്രം ബാക്കി.

No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...