Sunday, February 4, 2018

ജനനം - 1 .1 . അറിയില്ല മരണം - 31 .12 . അറിയില്ല

ദൈവം തന്റെ അവസാനത്തെ പെഗ് മുഴുവനായും ഒരിറക്കിന് അകത്താക്കികൊണ്ട് വീണ്ടും  മനുഷ്യനായി പുറത്തേക്കിറങ്ങി. 
രാവ് ഇനിയും ഒരുങ്ങിയിട്ടില്ല 
ഒരുപക്ഷെ പ്രകാശത്തിന്റെയും വാദ്യമേളങ്ങളുടെയും ഇടയില്‍ അവള്‍ ഒളിഞ്ഞിരിക്കുന്നതാവാം...
ചുറ്റും ആര്‍ത്തലക്കുന്ന ആള്‍ക്കുട്ടങ്ങള്‍.  ദൈവം ഒരു നിമിഷം പരുങ്ങി ...
ആരുടെ കൂടെ പോകും ?
മാനദണ്ഡം എന്താകണം ?
ഉയരം ? അല്ലെങ്കില്‍ ശബ്ദം ?
തീരുമാനിക്കനാകുന്നില്ല...അല്ലെങ്കിലും തീരുമാനങ്ങള്‍ എന്നും പിഴക്കുന്നതാണല്ലോ പതിവ് .
" ഹലോ ദൈവം എന്തു പറ്റി ?.." ശബ്ദം തിരിച്ചറിയാനാകാതെ തിരിഞ്ഞു നോക്കി. കഞ്ചാവു പുക മഞ്ഞച്ച കണ്ണുകളില്‍ മന്ദഹാസത്തോടെ മരണം പിന്നില്‍ നില്‍ക്കുന്നു.
" അല്ല ആര്‍ക്കൊപ്പം പോകണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് .." ദൈവം ഭവ്യതയോടെ പറഞ്ഞു.
ദൈവത്തിനെന്നും മരണത്തോടു ഭഹുമാനമായിരുന്നു. തന്റെ ദൈവീകതയും ആരാതകവൃന്ദവുമെല്ലാം മരണത്തിന്റെ ദാനമാണെന്ന  തിരിച്ചറിവ് ...
" അവര് കിടന്നു തുള്ളട്ടെ , താന്‍ വാ.. ഒരു നല്ല കോളൊത്തിട്ടുണ്ട് ..." തലവെട്ടിച്ചുകൊണ്ട്  മരണം പറഞ്ഞു. തലവെട്ടിക്കുബോള്‍ എന്നത്തേയും പോലെ മുടിയിഴകളിലൂടെ കൈയോടിക്കാന്‍ മരണം മറന്നില്ല. രണ്ടുപേരും ഉറക്കാത്ത കാല്‍വെപ്പുകളോടെ ഭക്തരുടെ തിരക്കിലൂടെ തുഴഞ്ഞു നീങ്ങി.
 മുന്നില്‍ യോദ്ധാക്കളുടെ മരണഭൂമി...
അതിരില്ലാത്ത പ്രപഞ്ചത്തിനു  അതിരുതീര്‍ക്കാന്‍ മരിച്ചു വീണവര്‍ക്കായി പണിതോരുക്കിയ ശ്മശാന ഭൂമി...
മരണം കാവല്‍ക്കാരന്റെ ചെവിയില്‍ എന്തോ പറഞ്ഞു ...കൈകളില്‍ പച്ച നോട്ടുകള്‍ 
പിന്നെ വാതിലുകള്‍ തുറക്കപെടുന്നു. വിശ്വാസത്തിന്റെ വാതായനങ്ങള്‍ !
ദൈവം അസ്വസ്ഥതയോടെ   ചുറ്റും നോക്കി . ഇരുളിലൊരു കോണില്‍ മരണത്തിന്റെ വിളികെള്‍ക്കുന്നു.
നീതിബോധം നഗരത്തിലെ ഭക്തന്മാരെ ഭയന്ന് നേരത്തെതന്നെ എത്തി കാത്തു നില്പുണ്ടായിരുന്നു. 
ദൈവം പരിചയഭാവത്തില്‍ പുഞ്ചിരിച്ചുകൊണ്ട് നീതിധത്തോടായി പറഞ്ഞു ...
"മരണം വിളിക്കുന്നു..."
പിന്നെ പതിയെ നീതിബോധത്തിന്റെ തണുത്ത കൈകള്‍ പിടിച്ചു മരണത്തിനു നേരെ ഇരുളില്‍ തപ്പി തപ്പി നടന്നു 
മരണവും നീതിബോധത്തെ നോക്കി പുഞ്ചിരിച്ചു  പിന്നെ ദൈവത്തോടായി പറഞ്ഞു 
" താനാ അഫ്ഘാനിസ്ഥാനില്‍ മരിച്ചവനു മുകളില്‍ ഇരുന്നോളു..നീതിബോധം ഇറാക്കില്‍ മരിച്ചവനു മുകളില്‍ ഇരിക്കട്ടെ .. ഞാനിവിടെ നക്സല്‍ രക്തസാക്ഷിക്കു മുകളിളിരിക്കാം..ചൈനയില്‍ മരിച്ചവന്റെ ശവക്കല്ലറ മേശയാക്കം ...അങ്ങിനെയെങ്കിലും ഇവരുടെയൊക്കെ മരണം ആര്‍ക്കെങ്കിലും ഉപകാരമാകട്ടെ...
മൂന്ന് ഗ്ലാസ്സുകളും വെള്ളവുമായി കാവല്‍ക്കാരന്‍ കടന്നു വന്നു.
"വേണോ ??" അരക്കെട്ടില്‍ നിന്നും വോഡ്കയുടെ നീണ്ട കുപ്പിയെടുത്ത ദൈവം കാവല്ക്കരനോടായി ചോദിച്ചു. 
കാവല്‍ക്കാരന്‍ നിഷേധാത്മകമായി തലയാട്ടി 
" വേണ്ട സര്‍...അമേരിക്കനാ പഥ്യം ..."
മരണം പൊട്ടിച്ചിരിച്ചു 
" എടൊ ഭയക്കണ്ട ..ഇതു ഡബ്ലുടീയില്‍ ജനിച്ചവനാ ..ജനിതക സങ്കരവര്‍ഗം. ഹാര്‍വാര്‍ഡില്‍ നിന്നും മാര്‍ക്സിസം, ചൈനയില്‍ നിന്നും ക്യാപിറ്റലിസം, ഇന്ത്യയില്‍ നിന്നും ലേബല്‍ " ഇന്ത്യന്‍ മെയിഡ് ഫോറിന്‍ ലിക്കര്‍ റഷ്യന്‍ വോഡ്ക "
കാവല്‍ക്കാരന്‍ അപ്പോഴും  നിഷേധാത്മകമായി തലയാട്ടി 
" വേണ്ട സര്‍...ഉണ്ട ചോറിനു നന്ദി കാട്ടണം...എനിക്ക് വേണ്ട ശവങ്ങളും  പണവും തരുന്നതവരാ..."
നീതിബോധം അസ്വസ്ഥതയോടെ സ്റ്റാലിന്റെ സ്വരത്തില്‍ കാവല്‍ക്കരനോടായി പറഞ്ഞു ...
" ആ ..താന്‍ പോ..." ആ ശബ്ധത്തില്‍ കാലങ്ങളായി മരിക്കാത്ത ഒരു ഉടമയുടെ തത്വശാസ്ത്രം കണക്കു തീര്‍ക്കുന്നുണ്ടായിരുന്നു.
ദൈവം അദ്ബുധത്തൊടെ   മരണത്തെ നോക്കി ...ഇവനെങ്ങിനെ സഹിക്കുന്നു ഈ നീതിബോധത്തെ ?  താനെന്നും നെടാനാഗ്രഹിക്കുന്ന സ്വഭാവം... ഭേതഭാവങ്ങളില്ലാതെ എല്ലാവരോടും ഒരുപോലെ, എന്നിട്ടും എല്ലാവരെയും ഭരിക്കുന്നു !
"ചിയേര്‍സ് "
മരണമുയര്‍ത്തിയ ഗ്ലാസ്സുകള്‍ക്കൊപ്പം ദൈവവും നീതിബോധവും കൂട്ടുചെര്‍ന്നു.
പതഞ്ഞു പൊങ്ങുന്ന ഗ്ലാസ്സുകല്‍ക്കിടയിലൂടെ വെട്ടിയും കൊന്നും കൊണ്ടും കൊടുത്തും നഷ്ടമായ ഒട്ടേറെ ജീവനുകളുടെ ശവക്കല്ലറകള്‍ പാതിയിരുളില്‍ നിശബ്ദമായ് ചിതറിക്കിടന്നു 
അവക്കെല്ലാം മുകളില്‍ ഒരു കാലഘട്ടം കൊത്തിവെക്കപെട്ടിരുന്നു. 
ചരിത്രത്തില്‍ വിശ്വാസങ്ങള്‍  വിശ്വം തീര്‍ക്കുമെന്നു  കരുതിയ പല കാലഘട്ടങ്ങള്‍ ...
ജനനം - 1 .1 . അറിയില്ല 
മരണം - 31 .12 . അറിയില്ല

No comments:

Post a Comment

പാതി മുറിഞ്ഞും പാതി പറഞ്ഞും

"എല്ലാ മനസ്സുകളിലും പറയാൻ കഴിയാതെപോയ പറയാതിരിക്കേണ്ടി  വന്ന പാതിയിൽ മുറിഞ്ഞുപോയ ഒരു കഴിവുകേടിന്റെ ഒരു ബന്ധത്തിന്റെ ദുഖം മറഞ്ഞിരി...